മോന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ദാമ്പത്യം തകരരുതേ,അവളെ നെഞ്ചോട് ചേര്‍ത്ത് സംസാരിയ്ക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി

0
631

ബി​ഗ്ബോസ് സീസൺ 5ൽ വലിയ രീതിയിൽ തന്നെ ആരാധകരെ സൃഷ്ടിച്ച താരമാണ് റിനോഷ് ജോർജ്.ടോപ് ഫൈവില്‍ ചിലര്‍ റിനോഷിന്റെ പേര് ഉറപ്പിയ്ക്കുന്നു. അതേ സമയം റിനോഷിനെയും ഷോയിലെ മറ്റ് ചില സ്ത്രീ മത്സരാര്‍ത്ഥികളുമായും ഒരുപാട് ഗോസിപ് കഥകള്‍ പുറത്തുവന്നിരുന്നു. അതേ കുറിച്ച് റിനോഷിന്റെ അമ്മയ്ക്ക് ചിലത് പറയാനുണ്ട്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ റോസി പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധേയമാവുന്നുണ്ട്,താരത്തിന്റെ അമ്മയുടെ വാക്കുകൾ ഇതാണ്,റിനോഷ് എങ്ങിനെയാണോ അകത്ത് പെരുമാറുന്നത്, അത് പോലെ തന്നെയാണ് പുറത്തും. അവന്‍ ആരുടെയും കാര്യത്തില്‍ അനാവശ്യമായി ഇടപെടാറില്ല, ആവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ. സംസാരിക്കുന്ന കാര്യങ്ങള്‍ പോയിന്റ് ചെയ്ത് സംസാരിക്കുകയും ചെയ്യും. ചില കാര്യങ്ങള്‍ അവന്‍ പഠിച്ചും അറിഞ്ഞും പറയുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട് എന്നാണ് അമ്മ പറയുന്നത്.

ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് വന്ന ഗോസിപ്പുകളെ കുറിച്ചും അമ്മ പ്രതികരിച്ചു. ഷോയ്ക്ക് അകത്ത് ലച്ചുവിന് ഒപ്പമായിരുന്നു ഒരു ഗോസിപ്. എന്നാല്‍ എന്റെ അറിവില്‍ അവന് ആ മോളോട് ഒരു സിംപതി തോന്നിക്കാണണം. അവളുടെ കഴിഞ്ഞ ജീവിതം അറിഞ്ഞതിന് ശേഷമാണ് ആ സപ്പോര്‍ട്ട് കൊടുക്കുന്നത് കണ്ടത്. പണ്ടുമുതലേ വേദന അനുഭവിയ്ക്കുന്നവരോട് അവന് പ്രത്യേക ഒരു സിംപതിയാണ്. പിന്നെ ആ മോളുടെ നിഷ്‌കളങ്കമായ ചിരിയും സംസാരവും എല്ലാം ഇഷ്ടപ്പെട്ടിരിയ്ക്കാം.

എയ്ഞ്ചലിനൊപ്പം ജയിലില്‍ പോകേണ്ട വന്ന ദിവസം രാത്രി എനിക്ക് വിഷമം ഉണ്ടായിരുന്നു. അയ്യോ ആ കൊച്ചിന്റെ കൂടെയോ എന്ന് തോന്നി. പക്ഷെ അന്ന് രാത്രി അവളെ നെഞ്ചോട് ചേര്‍ത്ത് സംസാരിയ്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നിയത്. ഒരു കുഞ്ഞു പെങ്ങളെ താലോലിക്കുന്നത് പോലെയാണ് ഓരോ കാര്യങ്ങളും അവന്‍ പറഞ്ഞുകൊടുത്തത്. അതിന് അതിനപ്പുറം ഒരു അര്‍ത്ഥം എനിക്ക് തോന്നിയില്ല, അശ്ലീലമായിട്ടും തോന്നിയില്ല.ശ്രുതിയ്‌ക്കൊപ്പം പെരുമാറുന്നത് കണ്ടപ്പോള്‍ എനിക്കൊട്ടും വിഷമം ഉണ്ടായിട്ടില്ല. കാരണം അവന്‍ എന്നോട് ഇവിടെ പെരുമാറുന്നത് അങ്ങിനെയാണ്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വാര്‍ത്തകളും വന്നപ്പോള്‍ എനിക്ക് ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, ദൈവമേ എന്റെ മോന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ദാമ്പത്യം തകരരുതേ എന്ന്. അവരുടേത് ഒരു നല്ല സൗഹൃദമായിരുന്നു. പക്ഷെ അത് തെറ്റിദ്ധരിക്കപ്പെട്ടു. ശ്രുതി പുറത്തിറങ്ങിയ ശേഷം എന്നെ വിളിച്ചിരുന്നു. ഇതൊക്കെ കണ്ട് എനിക്ക് വിഷമമാവും എന്നാണ് അവള്‍ കരുതിയത്. എൻ്നും അമ്മ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here