കള്ള് കുടിക്കുമോ എന്നൊക്കെ ചിലര്‍ ചോദിക്കും.16ാം വയസിലായിരുന്നു വിവാഹം.ഒരുമാസം അമ്മായിഅമ്മയുടെ കൂടെ കിടന്നു,

0
248

മലയാളികൾക്ക് സുപരിചിതമായ താരമാണ് കുളപ്പുള്ളി ലീല.നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുളപ്പുള്ളി ലീല വിശേഷങ്ങള്‍ പറഞ്ഞത്.അന്ന് സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നത് പുരുഷന്‍മാരായിരുന്നു. അമ്മാവനൊപ്പം നാടകങ്ങളില്‍ അഭിനയിക്കാനായി പോവുമായിരുന്നു. അമ്മ നല്ല സപ്പോര്‍ട്ടാണ്. അമ്മ അന്നത്തെ കാലത്ത് കച്ചേരി പഠിച്ചതാണ്. അടുത്തിടെയാണ് ഞാനത് അറിഞ്ഞത്. ഞാന്‍ എന്തോ പാടിയപ്പോള്‍ അമ്മ താളം പിടിക്കുന്നുണ്ടായിരുന്നു. കച്ചേരി പഠിച്ചവരുടെ താളം പിടിക്കല്‍ വേറെയാണ്. അമ്മ കച്ചേരി പഠിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു പറഞ്ഞത്.16ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവിന് ഞാന്‍ അഭിനയിക്കുന്നതിനോട് യോജിപ്പായിരുന്നു. ഒരുമാസം അമ്മായിഅമ്മയുടെ കൂടെ കിടന്നു, ഒരാഴ്ച ഏടത്തിയമ്മയ്‌ക്കൊപ്പവും. അതാണ് അന്നത്തെ കാലത്തെ കല്യാണം. 16 വയസില്‍ എന്തറിയാനാണ്. വെട്ടൊന്ന് മുറിക്ക് രണ്ട് എന്ന പ്രകൃതമായിരുന്നു ഭര്‍ത്താവിന്റേത്. നാടകങ്ങള്‍ക്ക് പോവുമ്പോള്‍ അദ്ദേഹം കൂടെ വരുമായിരുന്നു.

മറ്റൊന്ന്,അടുത്തിടെ എനിക്ക് രണ്ട് കല്യാണാലോചന വന്നിരുന്നു. ഒരാള്‍ എക്‌സ് മിലിട്ടറിയായിരുന്നു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇനിയുള്ള ജീവിതം അമ്മയ്‌ക്കൊപ്പം അതാണ് എന്റെ തീരുമാനം. ഭര്‍ത്താവ് നന്നായി സ്‌ക്രിപ്റ്റ് എഴുതുമായിരുന്നു. പുള്ളിയുടെ സഹോദരിയാണ് കുട്ട്യേടത്തി വിലാസിനി. ഞങ്ങള്‍ ഒരു സ്‌ക്രിപ്റ്റ് കൊടുക്കാനായി ചെന്നൈയില്‍ പോയിരുന്നു. കാണാനുദ്ദേശിച്ച ആളെ കണ്ടിരുന്നില്ല.ചെന്നൈയില്‍ വീടെടുത്ത് കുറച്ചുകാലം താമസിച്ചിരുന്നു. തൃശ്ശൂര്‍, കുളപ്പുള്ളി എന്നെഴുതി നറുക്കിടുകയായിരുന്നു. അങ്ങനെയാണ് കുളപ്പുള്ളിയില്‍ എത്തുന്നത്. കുളപ്പുള്ളിയായിരുന്നു വന്നത്. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മാടമ്പ് അനിയന്‍ തിരുമേനിയാണ് റേഡിയോ ഓഡിഷന് പോവാനായി പറഞ്ഞത്. പുള്ളിയായിരുന്നു അപേക്ഷ അയച്ചത്. ഓഡിഷന്‍ പാസായെന്ന് പറഞ്ഞ് കത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ നാടകം കിട്ടിയിരുന്നു. ലീല കൃഷ്ണകുമാര്‍ എന്ന പേരായിരുന്നു ഞാന്‍ കൊടുത്തത്. വന്നതോ കുളപ്പുള്ളി ലീല എന്നും.

മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിന്നെയും നാടകം വന്നു. അപ്പോഴും കുളപ്പുള്ളി ലീലയെന്നായിരുന്നു പേര് കൊടുത്തത്. അതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ആ വലിയ കാര്യമായിപ്പോയി എന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് പേരിനൊപ്പം കുളപ്പുള്ളി ചേരുകയായിരുന്നു. കള്ള് കുടിക്കുമോ എന്നൊക്കെ ചിലര്‍ ചോദിച്ചിട്ടുണ്ട്. കള്ള് കുടിക്കുന്നതിനോടൊന്നും എനിക്ക് താല്‍പര്യമില്ലെന്നും ലീല തന്നെ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here